ദുബായി: സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയായി ഷേഖ് സാലിഹ് ബിൻ ഫൗസാൻ അൽ ഫൗസാനെ (90) നിയമിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ശിപാർശപ്രകാരം സൽമാൻ രാജാവാണ് നിയമനം നടത്തിയത്.
സെപ്റ്റംബറിൽ അന്തരിച്ച ഷേഖ് അബ്ദുൾഅസീസ് ബിൻ അബ്ദുള്ള അൽ-ഷേഖിനു പകരമാണ് ഇദ്ദേഹം ഗ്രാൻഡ് മുഫ്തിയായത്. ലോകത്തെ സുന്നി മുസ്ലിംകളുടെ പരമോന്നത പുരോഹിതന്മാരിലൊരാളാണ് ഗ്രാൻഡ് മുഫ്തി.
1935 സെപ്റ്റംബർ 28ന് സൗദിയിലെ അൽ-ഖാസിം പ്രവിശ്യയിലാണ് ഷേഖ് സാലിഹ് ജനിച്ചത്. തീവ്ര യാഥാസ്ഥിതിക പണ്ഡിതനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഷിയാ വിഭാഗത്തിനെതിരേ കടുത്ത നിലപാടാണ് ഇദ്ദേഹത്തിനുള്ളത്.
ഷിയാ മുസ്ലിംകൾ സാത്താന്റെ സഹോദരന്മാരാണെന്ന് 2017ൽ ഇദ്ദേഹം നടത്തിയ പ്രസ്താവന വിവാദമുയർത്തിയിരുന്നു.